പല ഇഷ്ടങ്ങളും
നാം അറിയാതെ പോകും..
പലതും നാം പറയാതെയും..
പിന്നീടെപ്പോഴെങ്കിലും
പരസ്പ്പരം കണ്ടുമുട്ടുമ്പോള്‍
തമാശയില്‍ കൂടി നാം അത് പറയുമ്പോള്‍
അവളുടെ കണ്ണില്‍ ഒരു നനവിന്റെ തിളക്കം കാണാം..
എന്തേ അന്ന് പറഞ്ഞില്ല എന്നൊരു പരിഭവവും..
കൂടെ അവളുടെ ഭര്‍ത്താവിന്റെ കയ്യിലിരിക്കുന്ന
കുഞ്ഞിന്റെ മുഖത്തേക്കൊരു നോട്ടവും....
എന്താണെന്നറിയില്ല...
ആംബുലൻസ് പാഞ്ഞു പോകുന്നത് കാണുമ്പോൾ
മനസ്സിൽ ഒരു ആധിയാണ്..
അതിൻറെ ശബ്ദം കേൾക്കുമ്പോഴേ ഉള്ളിൽ
കാരണമറിയാത്ത ഒരു പെടപെടപ്പാണ്....
അതിൽ ആരുടെയോ ആത്മാവൊഴിഞ്ഞ ഒരു ശരീരമുണ്ടാകാം..
അല്ലെങ്കിൽ
ആ വാഹനത്തിൽ ആരെങ്കിലും ഒരാൾ മരണവുമായി മല്ലിടുന്നുണ്ടാകാം....
അവനെ മരണത്തിന് വിട്ടു കൊടുക്കാതെ
അവൻറെ കവിളിൽ തലോടി അവനെ ആശ്വസിപ്പിച്ച്
അവനറിയാതെ കണ്ണീർ പൊഴിക്കുന്ന
അവൻറെ പ്രിയപെട്ട വരുണ്ടാകാം....!!
എന്തോ...... എനിക്കൊന്നു മറിയില്ല,,,!!!
1982 ഫെബ്രുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35
പാലിശേരി സ്കൂളിൻറെ വരാന്ത..
10 D യിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന
സൈനയോട് ഞാൻ ചോദിച്ചു..
"സൈനാ ഇന്ന് നമ്മള് പിരിയുകയാണ്..
ഇനി കാണുമോ എന്നു പോലും പറയാനാകില്ല..
ഇനിയെങ്കിലും പറയൂ.. നിനക്കെന്നെ ഇഷ്ടമാണോ"..
ഇഷ്ടമാണെന്നോ അല്ലെന്നോ അവൾ പറഞ്ഞില്ല…
ഇഷ്ടമാണെന്ന് അവൾ അപ്പോൾ തുറന്നു പറഞ്ഞാൽ
അവളുടെ ചോറിൽ മതില് കെട്ടിയ പോലെ കമഴ്ന്നു കിടന്നു
അന്ത്യവിശ്രമം കൊള്ളുന്ന പൊരിച്ച കോഴിമുട്ട
ഞാൻ ചോദിക്കുമെന്ന് കരുതിയിട്ടാണൊ എന്തൊ
അവള് പറഞ്ഞ മറുപടി ഇതായിരുന്നു….. "എനിക്ക് അറിയില്ല"..
ആ മറുപടി കേട്ട ഞാൻ ആറാം മാസത്തിൽ പുളിമാങ്ങ കിട്ടാത്ത വയറ്റുകണ്ണിയെപോലെ….
പോസ്ട്ടുമോർട്ടം നടത്താൻ ബോഡി കിട്ടാത്ത ഡോക്ടറെ പോലെ…..
നെറ്റ് ഭയങ്കര സ്ലോ ആയ മൊബൈൽഫോണ് പോലെ……..
എന്റെ വിധിയെയും ശപിച്ച് ചിന്തകൾ ശിഥിലമായ
ആ വർത്തമാന കാലപാതയിലേക്ക് തിരിഞ്ഞു നടന്നു...
അപ്പോഴും ഒരു പിൻവിളിക്കായ്
ഞാൻ കാതോർത്തിരുന്നുവോ…..
ആ ആർക്കറിയാം......!!!!